മൂന്നര വയസുകാരന്‍ മകനെ ഭിത്തിയില്‍ അടിച്ച് കൊന്നു, സ്വയം വിരലുകള്‍ അറുത്ത ശേഷം പിതാവ് കിണറ്റില്‍ ചാടി; ചികിത്സയിലിക്കെ വീണ്ടും ആത്മഹത്യാ ശ്രമം! തീകൊളുത്തിയ സത്യബാലന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി

പാലക്കാട് ചിറ്റൂര്‍ അമ്പാട്ടുപാളയം നായാടിക്കോളനിയിലാണ് സത്യബാലന്‍ താമസിക്കുന്നത്.

തൃശ്ശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മൂന്നര വയസുള്ള മകനെ പിതാവ് ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് കിണറ്റില്‍ ചാടി. നാട്ടുകാര്‍ ചേര്‍ന്ന് ജീവന്‍ രക്ഷിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ അവിടെ വച്ച് തീകൊളുത്തി സത്യബാലന്‍ (40) എന്ന പിതാവ് ജവനൊടുക്കി. സ്വയം വിരലുകള്‍ അറുത്ത ശേഷമാണ് കിണറ്റില്‍ ചാടിയത്.

പാലക്കാട് ചിറ്റൂര്‍ അമ്പാട്ടുപാളയം നായാടിക്കോളനിയിലാണ് സത്യബാലന്‍ താമസിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തീകൊളുത്തി മരിച്ചത്. സനുജിത്താണ് അച്ഛന്റെ കണങ്ങളാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ ഭാര്യ ജയപ്രഭയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സത്യബാലന്‍ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചത്. കലിപൂണ്ട സത്യബാലന്‍ കുഞ്ഞിനെ ഭിത്തിയില്‍ അടിയ്ക്കുകയായിരുന്നു. ശേഷമാണ് ഇയാള്‍ കൈവിരല്‍ മുറിച്ച് കിണറ്റില്‍ ചാടിയത്.

കിണറ്റില്‍നിന്ന് കയറ്റിയ ഇയാളെ നാട്ടുകാരാണ് ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ സത്യബാലനെ ശനിയാഴ്ച രാവിലെ ഡോക്ടര്‍ പരിശോധിച്ചശേഷം ജീവനക്കാര്‍ ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഉച്ചയ്ക്ക് 12 മണിയോടെ ഇയാളെ വാര്‍ഡില്‍നിന്ന് കാണാതായി. ഒരുമണിയോടെ ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള കച്ചവടക്കാരാണ് ഇയാളെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version