ഇൻജക്ഷൻ നൽകി കൊല്ലാൻ ശ്രമം; ഭർത്താവ് അരുണിനെ കസ്റ്റഡിയിലെടുത്തു; മരുമകനെ സംശയമില്ലെന്ന് സ്നേഹയുടെ അച്ഛൻ

തിരുവല്ല: പ്രസവത്തിന് ശേഷം ഡിസ്ചാർജായ യുവതിയെ ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ ഇരയായ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ(24)യുടെ ഭർത്താവ് അരുണിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്‌നേഹയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അനുഷയ്ക്ക് അരുൺ സഹായംനൽകിയെന്ന സംശയത്തെ തുടർന്നാണ് പോലീസിന്റെ നീക്ക്.

പുളിക്കീഴ് പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാളുടെ പെൺസുഹൃത്താണ് സംഭവത്തിലെ പ്രതി കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ(30). സ്‌നേഹയെ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്.

അനുഷയെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, സംഭവത്തിൽ മരുമകൻ അരുണിനെ സംശയമില്ലെന്ന് പ്രതികരിച്ച് സ്നേഹയുടെ അച്ഛൻ സുരേഷ് രംഗത്തെത്തി. 95 ശതമാനവും അവൻ അങ്ങനെ ചെയ്യില്ലെന്നാണ് സുരേഷ് പറഞ്ഞത്.

”മരുമകനെ സംശയമില്ല. അവൻ അങ്ങനെയൊരുരീതിയിലേക്ക് പോകുമെന്ന് 95 ശതമാനവും ഞാൻ വിശ്വസിക്കുന്നില്ല. അവനെ എനിക്ക് വിശ്വാസമാണ്. ബാക്കി അഞ്ചുശതമാനം പറയാൻ പറ്റില്ല. മനുഷ്യന്റെ കാര്യമല്ലേ. സംഭവത്തിന് ശേഷം മരുമകൻ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. എനിക്ക് ഒന്നും തോന്നിയിട്ടില്ല. ഒരു സ്ത്രീ ഒറ്റയ്ക്ക് ഇത് ചെയ്യില്ല. പ്രതിക്ക് പിന്നിൽ പ്രവർത്തിച്ച ആരേലും കാണും. അവരെ നിയമത്തിന് മുന്നിൽകൊണ്ടുവരണം’- എന്നാണ് സുരേഷ് പറഞ്ഞത്.

തനിക്ക് അനുഷയെ എനിക്ക് പരിചയമില്ലെന്നും മരുമകന്റെ സുഹൃത്തിന്റെ അനുജത്തിയാണ് പെൺകുട്ടിയെന്നും സുരേഷ് പറയുന്നു. സ്നേഹയെ വന്ന് കാണട്ടെയെന്ന് അവൾ മരുമകനെ വിളിച്ച് ചോദിച്ചിരുന്നു. വന്നുകാണാൻ പറഞ്ഞെന്നാണ് മരുമകൻ പറഞ്ഞത്. സ്നേഹയും അനുഷയും തമ്മിൽ പരിചയമില്ല. രണ്ടാംവിവാഹത്തിന് മരുമകൻ പറഞ്ഞതനുസരിച്ച് സ്നേഹയും സഹോദരനും പോയിരുന്നു. അവർക്ക് സമ്മാനവും നൽകിയിരുന്നു’ എന്നും സുരേഷ് പറഞ്ഞു.

ALSO READ- പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; വ്യാജക്കേസ് ചമച്ചു; പോലീസ് ഉദ്യോഗസ്ഥന്ഡ ജയസനിലിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

അതേസമയം, സ്‌നേഹയ്ക്ക് ഇന്നലെ അനുഷ വായു കുത്തിവെച്ചതിനെ തുടർന്ന് കൈവീർത്തിരുന്നു. അപ്പോൾത്തന്നെ ചികിത്സ നൽകാനായി. ഒട്ടുംതാമസിക്കാതെ ആശുപത്രിക്കാർ ചികിത്സ നൽകി. എല്ലാകാര്യങ്ങളും അവർ ചെയ്തതായും പിതാവ് പറഞ്ഞു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി കുഞ്ഞിന്റെ ചികിത്സയ്ക്കായി കാത്തിരുന്ന സ്‌നേഹയുടെ അടുത്തെത്തിയ അനുഷ കാലിയായ ഇഞ്ചക്ഷൻ കൊണ്ട് കുത്തിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി സ്‌നേഹയും കൂടെയുണ്ടായിരുന്ന അമ്മയും നഴ്‌സ്മാരെ അറിയിച്ചതിനെ തുടർന്നാണ് അനുഷ പിടിയിലായത്.

ALSO READ- പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി; ഒടുവിൽ ‘വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

ഇതിനിടെ, അറസ്റ്റിലായ അനുഷയുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കുകയാണെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പി അർഷാദ് മപറഞ്ഞു.

അറസ്റ്റിന് പിനന്ാലെ സ്റ്റേഷനിൽ എത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്‌നേഹയുടെ ഭർത്താവായ അരുണുമായി കോളജ് പഠനകാലം മുതൽ ഇഷ്ടത്തിലായിരുന്നുവെന്ന് അനുഷ വെളിപ്പെടുത്തിയത്. ഇപ്പോഴും ആ ബന്ധം തുടരുന്നതായും അനുഷ മൊഴി നൽകിയിട്ടുണ്ട്. അനുഷയ്ക്ക് എതിരെ ആൾമാറാട്ടത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

Exit mobile version