ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, 14കാരിയായ സഹോദരിയെ പീഡിപ്പിച്ചു; ബന്ധുവായ പ്രതിക്ക് വധശിക്ഷ വിധിച്ച് ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതി

ഇടുക്കി: കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും അമ്മയേയും മുത്തശിയേയും ആക്രമിക്കുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതിയുടേതാണ് വിധി.

കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മരണംവരെ തടവാണ് ശിക്ഷ. മറ്റുകേസുകളിലായി 92 വർഷം തടവും വിധിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലായിരുന്നു ക്രൂരമായ സംഭവം.

മാതൃസഹോദരിയുടെ ഭർത്താവാണ് കേസിലെ പ്രതി. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. രാത്രി വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് മരിച്ച കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചത്.

ALSO READ- ‘അവാര്‍ഡ് കിട്ടിയില്ലെങ്കിലും ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ മികച്ച ബാലനടി ദേവനന്ദയാണ്’ ; സന്തോഷ് പണ്ഡിറ്റ്

ആറുവയസ്സുകാരനെയും മാതാവിനെയും ആക്രമിക്കുമ്പോൾ 14 വയസ്സുകാരിയും മുത്തശ്ശിയും സമീപത്തെ മറ്റൊരു ഷെഡ്ഡിലായിരുന്നു കിടന്നിരുന്നത്. ഇവിടെയെത്തിയ പ്രതി ഇരുരെയും ആക്രമിച്ചു. 14 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് ചോരയിൽകുളിച്ചുകിടക്കുന്ന ആറുവയസ്സുകാരനെയും മാതാവിനെയും കാണിച്ചുകൊടുത്തു. പിന്നീട് പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

Exit mobile version