കടക്കെണി, ഭാര്യയ്ക്കും മക്കള്‍ക്കും ഗുളികയില്‍ സയനൈഡ് കലര്‍ത്തി നല്‍കി ജീവനൊടുക്കി പിതാവ്, മകള്‍ മരിച്ചു, അമ്മയും മകനും ആശുപത്രിയില്‍

കോവളം: തിരുവന്തപുരത്ത് അച്ഛനും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. അമ്മയെയും മകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്.

ഗുരുതരാവസ്ഥയിലായിരുന്ന ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവരാജന്‍ മറ്റുള്ളവര്‍ക്ക് അവരറിയാതെ ഗുളികയിലൂടെ വിഷം നല്‍കിയതാണെന്ന് പോലീസ് കരുതുന്നു.

also read: കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ ഓട്ടം, അമ്മയ്ക്ക് 25000 രൂപ പിഴ, അച്ഛനെ വെറുതെ വിട്ടു

കടബാധ്യതയാണ് ശിവരാജനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ബി കോംപ്ലക്സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. ഇതില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

also read: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, പെറ്റമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ച് മകന്‍

അടുത്ത ദിവസം പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ സതീഷാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ശിവരാജും അഭിരാമിയും ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല.വിഴിഞ്ഞം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ താത്കാലിക ജീവനക്കാരിയാണ് ബിന്ദു.

Exit mobile version