കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സ്‌കൂട്ടര്‍ ഓട്ടം, അമ്മയ്ക്ക് 25000 രൂപ പിഴ, അച്ഛനെ വെറുതെ വിട്ടു

തൃശൂര്‍: കൂട്ടുകാരെയും പിന്നിലിരുത്തി പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. സംഭവത്തില്‍ അച്ഛനെ കോടതി വെറുതെ വിട്ടു. സ്‌കൂട്ടര്‍ ഉടമ അമ്മയായതിനാലാണ് പിഴ അമ്മക്ക് ലഭിച്ചത്.

തൃശ്ശൂരിലാണ് സംഭവം. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. 25000 രൂപയാണ് പിഴ ചുമത്തിയത്. പിഴത്തുക അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം അമ്മ തടവ് ശിക്ഷ അനുഭവിക്കണം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി.

also read: ഫ്രഞ്ച് പ്രസിഡന്റിന് ചന്ദന മരത്തില്‍ നിര്‍മ്മിച്ച സിത്താര്‍, ഭാര്യയ്ക്ക് ചന്ദന പെട്ടിയില്‍ സൂക്ഷിച്ച പോച്ചംപള്ളി സില്‍ക്ക് ഇക്കാട്ട് സാരി , മോഡിയുടെ സ്‌നേഹ സമ്മാനങ്ങള്‍ ഇങ്ങനെ

ഈ വര്‍ഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. മൂന്നുപേരായിരുന്നു സ്‌കൂട്ടറിലുണ്ടായിരുന്നത്. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

also read: ഫ്രഞ്ച് പ്രസിഡന്റിന് ചന്ദന മരത്തില്‍ നിര്‍മ്മിച്ച സിത്താര്‍, ഭാര്യയ്ക്ക് ചന്ദന പെട്ടിയില്‍ സൂക്ഷിച്ച പോച്ചംപള്ളി സില്‍ക്ക് ഇക്കാട്ട് സാരി , മോഡിയുടെ സ്‌നേഹ സമ്മാനങ്ങള്‍ ഇങ്ങനെ

അപകടകരമായ രീതിയില്‍ അമിത വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്.

Exit mobile version