സഹപാഠികള്‍ താമസസ്ഥലത്തേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ചോദ്യം ചെയ്തു, പിന്നാലെ മലയാളി വിദ്യാര്‍ഥിനി മരിച്ചനിലയില്‍

കോയമ്പത്തൂര്‍: മലയാളി വിദ്യാര്‍ഥിനി കോയമ്പത്തൂരില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍സിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തൊമ്പത് വയസ്സായിരുന്നു. ആന്‍സിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സതി മെയിന്‍ റോഡിലെ എസ്എന്‍എസ് നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആന്‍സി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

also read: ‘ മതം വീട്ടില്‍ മതി, സര്‍ക്കാര്‍ ജോലിയില്‍ അത് കാണിക്കേണ്ട’ ; കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി! വൈറലായി വീഡിയോ

താമസിക്കുന്നിടത്തുവെച്ച് ആന്‍സിയും മലയാളികളായ സഹപാഠികളും തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയ ആന്‍സിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് ആന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: അഞ്ചുതെങ്ങിൽ നാലുവയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ; കണ്ണിനും കഴുത്തിനുമടക്കം കടിയേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ആന്‍സിയുടെ മരണത്തില്‍ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്കു പങ്കുണ്ടെന്നാണു കുടുംബത്തിന്റെ പരാതി. ഒപ്പം താമസിക്കുന്നവരില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആന്‍സി ചോദ്യം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു.

ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതിലും വിരോധമുണ്ടായിരുന്നു. ആന്‍സിയുടെ മരണ്തതില്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ കോവില്‍പെട്ടി പൊലീസിനു പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version