മോൺസൺ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരന് സ്ഥലത്തുണ്ടായിരുന്നു; ആരോപിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഈ പോക്സോ കേസിലും സുധാകരനെ ചോദ്യംചെയ്യേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ആ സമയത്ത് സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന് അവർ പറഞ്ഞു. ആ കേസിലാണ് മോൺസൻ മാവുങ്കലിനെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാംപ്രതിയായ സുധാകരൻ വേറെ എന്തെല്ലാം വിശദീകരണം നൽകിയിട്ടും എന്താണ് കാര്യം? ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്ന് കാണാൻ കഴിയും’, എന്നായിരുന്നു എം.വി. ഗോവിന്ദൻ പറഞ്ഞത്.

ALSO READ- ഒന്നര വർഷത്തെ കഠിന പരിശീലനത്തിന് ഫലം; ഏഴ് ആദിവാസി യുവാക്കൾക്ക് സർക്കാർ ജോലി!

അതേസമയം, ആർക്കെതിരേയും കേസെടുക്കാൻ തങ്ങൾ നിർദേശിച്ചിട്ടില്ല. കള്ളക്കേസിൽ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യമില്ല. ഒരാൾക്കെതിരേയും കേസെടുക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version