15 വയസ്സുകാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

കൊല്ലം; വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് നടുക്കുന്ന സംഭവം. മാമ്പുഴ കോളശ്ശേരി സ്വദേശി കാര്‍ത്തിക് (15), പുത്തന്‍കുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 8.50നാണ് അപകടമുണ്ടായത്. കൊല്ലം ചെങ്കോട്ട റെയില്‍പാതയില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

also read: ഡിവൈഎഫ്‌ഐ ഓഫിസിലെ ചെടിച്ചട്ടി പൊട്ടിച്ചു: ക്ഷമ ചോദിച്ച് പുതിയ ചട്ടിയ്ക്കുള്ള പണവുംവച്ച് അജ്ഞാതന്‍; ഹൃദയത്തില്‍ സത്യവും സ്‌നേഹവും ഉള്ളവരെന്ന് ചിന്ത ജെറോം

കാര്‍ത്തിക്കിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിലും മാളവികയുടെ മൃതദേഹം രണ്ടായി മുറിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. കേരളപുരം മാമൂടിനു സമീപത്തു വച്ച് പുനലൂരില്‍ നിന്ന് കൊല്ലത്തേക്കു പോയ മെമു ട്രെയിനാണ് തട്ടിയത്.

also read: ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള വീട് ‘ദ് മാര്‍ബിള്‍ പാലസ്’ വില്‍പ്പനയ്ക്ക്, വില 1670 കോടി രൂപ

കാര്‍ത്തിക് കരിക്കൂള്‍ ശിവറാം സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. മാളവിക പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും ഇത്തവണ പരീക്ഷ എഴുതിയിരുന്നില്ല.

അപകടം നടന്നയുടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷം മൃതദേഹങ്ങള്‍ കൊല്ലം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കുണ്ടറ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അപകടത്തിന് ശേഷം ഒരു മണിക്കൂറോളം ട്രെയിന്‍ ഇവിടെ പിടിച്ചിട്ടു.

Exit mobile version