വീടിന്റെ മതിലിടിഞ്ഞ് ദേഹത്ത്, നടപ്പാതയിലൂടെ പോകുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം; നടപ്പാതയിലേക്ക് വീടിന്റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ കാരാപ്പുഴ വെള്ളരിക്കുഴിയില്‍ വത്സലയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

കോട്ടയം ബേക്കര്‍ ജങ്ഷന് സമീപത്തുവെച്ചാണ് സംഭവം. സ്വകാര്യവ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്. നടപ്പാതയിലൂടെ വത്സല പോകുന്നതിനിടെ ബേക്കര്‍ ജങ്ഷനില്‍ വൈഡബ്ല്യുസിഎക്ക് എതിര്‍വശത്ത് റോഡരികിലെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

also read: മദ്യലഹരിയില്‍ നടന്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ചു, യുവസംവിധായകന് ദാരുണാന്ത്യം

വെള്ളിയാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിലാണ്, സിമന്റുകട്ടകള്‍കൊണ്ട് കെട്ടിയ മതില്‍ ഇടിഞ്ഞത്. മണ്ണും കല്ലും ഇടിഞ്ഞ് വത്സലയുടെ ദേഹത്തേക്ക് പതിച്ചു. സംഭവം കണ്ടവര്‍ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

also read: ഖനിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് വന്‍അപകടം, ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു. എട്ടടിയോളം ഉയരമുള്ള മതില്‍ 15 അടിയോളം നീളത്തിലാണ് ഇടിഞ്ഞത്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് നടപ്പാതയിലെ കല്ലുകള്‍ നീക്കിയത്.

Exit mobile version