രണ്ടുമാസം മുമ്പ് കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി..! ശബരിമല ഡ്യൂട്ടി ഉണ്ടായിട്ടും കയറിയില്ലെന്ന് റിപ്പോര്‍ട്ട്; മൃതദേഹത്തിനരികില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും കാണാതായ എസ്ഐയെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 2 മാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതാവുന്നത് . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മരിച്ചതായി കാണുന്നത്. രാമങ്കരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അഗസ്റ്റിന്‍ ഐജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുള്ളതായാണ് റഇപ്പോര്‍ട്ട്. മാത്രമല്ല ഇദ്ദേഹത്തിന്റേത് ആത്മഹത്യയാണെന്ന് തെളിയിക്കുന്ന കുറിപ്പും ശരീരത്തിനടുത്ത് നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

ശബരിമല ഡ്യൂട്ടിക്കായി നവംബര്‍ 29നാണ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചില്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അദ്ദേഹം വീട്ടിലേക്ക് എത്തിയിട്ടില്ലെന്നും ഭാര്യ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടത്.

മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Exit mobile version