പങ്കാളി കൈമാറ്റക്കേസ്; യുവതി വെട്ടേറ്റ് മരിച്ചതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു

കോട്ടയം: പങ്കാളി കൈമാറ്റക്കേസിനെ തുടര്‍ന്ന് യുവതി വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവും മരിച്ചു. ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ചോദ്യം ചെയ്യാനിരിക്കേയായിരുന്നു ഷിനോയുടെ മരണം. മെയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം.

also read: ജവാസമേഖലയ്ക്ക് ഒന്നരകിലോമീറ്റര്‍ അകലെ, അരിക്കൊമ്പന്‍ വരുമോ എന്ന ഭയത്തില്‍ ജനങ്ങള്‍, നിരീക്ഷിച്ച് തമിഴ്‌നാട്

രാവിലെ പരാതിക്കാരിയുടെ വീട്ടില്‍ കയറി ഷിനോ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധുക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്ന് വൈകീട്ടോടെയാണ് ഷിനോ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

also read: വളര്‍ത്തുനായയയെ കുളിപ്പിക്കുന്നതിനിടെ കുളത്തില്‍ വീണു, മലയാളി ഡോക്ടര്‍ക്കും സഹോദരിക്കും ദാരുണാന്ത്യം

നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം 9 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിച്ച് തുടങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Exit mobile version