നഗ്‌നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമം, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണിട്രാപ്പിനിടെ

മലപ്പുറം: ഹോട്ടല്‍ഉടമയായ സിദ്ധിഖിന്റെ കൊലപാതകം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. തിരൂര്‍ സ്വദേശിയായ സിദ്ദിഖിനെ ഹണി ട്രാപ്പ് കെണിയില്‍ പെടുത്തിയതും ജീവനെടുത്തതും സുഹൃത്തിന്റെ മകളായ ഫര്‍ഹാനയൊരുക്കിയ കെണി കുരുക്കിയാണെന്ന് കണ്ടെത്തല്‍.

സിദ്ധിഖ് മുന്‍പ് ഗള്‍ഫിലായിരുന്നു. ഇവിടെ വെച്ചാണ് ഫര്‍ഹാനയുടെ പിതാവുമായ സൗഹൃദത്തിലായത്. ഫര്‍ഹാനയും സിദ്ധിഖും തമ്മില്‍ പരിചയപ്പെട്ടത് ഈ ബന്ധത്തിന്റെ പുറത്താണ്. പിന്നീട് ഇവര്‍ തമ്മിലുണ്ടായ സൗഹൃദമാണ് സിദ്ധിഖിനെ ഹണി ട്രാപ്പ് കുരുക്കില്‍ വീഴ്ത്തിയത്.

also read: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു, വീട്ടില്‍ തേങ്ങ പറിക്കാന്‍ വന്ന 52കാരന്‍ അറസ്റ്റില്‍

ഷിബിലിയെ ഫര്‍ഹാനയാണ് സിദ്ധിഖിന് പരിചയപ്പെടുത്തിയത്. ഇതിന് ശേഷം ഹോട്ടലില്‍ ജോലി നല്‍കി. ജോലിക്ക് കയറി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ സിദ്ധിഖിയുടെ എടിഎം പാസ്വേര്‍ഡുകളും യുപിഐ പാസ്വേര്‍ഡുകളും ഷിബിലി മനസിലാക്കിയിരുന്നു.

also read; ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം, ചെരുപ്പ് കടയില്‍ നിന്ന് 10 ലക്ഷത്തോളം രൂപ കവര്‍ന്ന് 24കാരന്‍, കുടുക്കിയത് സിസിടിവി

പിന്നാലെ ഷിബിലിയെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടത്. ഇതിന് ശേഷമാണ് സിദ്ധിഖിനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ പ്ലാന്‍ ചെയ്തത്. ഹോട്ടലില്‍ മുറിയെടുത്ത് ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.

മെയ് 18 ന് ഹോട്ടലില്‍ സിദ്ധിഖ് മുറിയെടുത്തത് ഫര്‍ഹാന എത്തുമെന്ന ഉറപ്പിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൈയ്യിലൊരു കത്തിയുമായി ഷിബിലിയും ആഷിക്കും ഫര്‍ഹാനയ്‌ക്കൊപ്പം ഹോട്ടല്‍ മുറിയിലെത്തി. ഹോട്ടല്‍ മുറിയില്‍ വെച്ച് സിദ്ധിഖും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version