‘ഒന്ന് കണ്ണ് തുറക്കാന്‍ പറ’, പൊന്നുമോളുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് അമ്മ, കാഴ്ച കണ്ട്‌ സഹിക്കാനാവാതെ ചുറ്റുമുള്ളവര്‍, ഡോ വന്ദനാദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: വൈദ്യ പരിശോധനക്കെത്തിയ രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ (23) മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്. മകളുടെ മൃതദേഹത്തിനരികെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു മോഹന്‍ദാസും വസന്തകുമാരിയും.

also read: ‘ഒരു സ്ത്രീയോട് രാത്രി പതിനൊന്ന് മണിക്ക് ഇങ്ങനെയാണോ നിങ്ങള്‍ സംസാരിക്കുന്നത്, ഇത്തരം അപമാനം ഒരു സ്ത്രീയ്ക്കും ഒരിക്കലും ഉണ്ടാകരുത്’ , നടി ഗൗരി കിഷനും പോലീസും തമ്മില്‍ വാക്കേറ്റം, സംഭവം സുഹൃത്തുമായി യാത്ര ചെയ്യവെ

‘ഒന്ന് കണ്ണ് തുറക്കാന്‍ പറ’ എന്നും പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി ചുറ്റുമുള്ളവര്‍ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ വസന്തകുമാരി തളര്‍ന്നുവീണു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്.

also read: വരന് ജോലി എറണാകുളം കളക്ട്രേറ്റിൽ; സർപ്രൈസ് നൽകി ഞെട്ടിക്കാൻ എത്തിയ യുവതി ‘ശരിക്കും ഞെട്ടി’; അങ്ങനെയൊരാൾ ഇവിടെ ഇല്ലെന്ന് ജീവനക്കാർ!

അസീസിയ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വന്ദനാ ദാസ് ഹൗസ് സര്‍ജന്‍സിക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. മുറിവ് വച്ചുകെട്ടാന്‍ പൊലീസ് എത്തിച്ച മദ്യപാനി ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു.

Exit mobile version