ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, അപകടം നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെ

തിരുവനന്തപുരം: ആശുപത്രിയില്‍ പോയി മടങ്ങവെ വാഹനാപകത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍, മിനി ദമ്പതികളുടെ മൂത്ത മകന്‍ മിഥുന്‍ ആണ് മരിച്ചത്.

ഇരുപത്തിയെട്ട് വയസ്സായിരുന്നു. നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മിഥുന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

also read: കൊലപാതകത്തിലേക്ക് നയിച്ചത് കടം വാങ്ങിയ സ്വര്‍ണം തിരിച്ചു ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം, ഒടുവില്‍ ആതിരയുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല വരെ കവര്‍ന്ന് അഖില്‍

ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നാല് ദിവസത്തോളമാണ് മിഥുന്‍ ചികിത്സയില്‍ കഴിഞ്ഞത്. തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്‍ജക്ഷന്‍ എടുക്കാന്‍ ജില്ല ആശുപത്രിയില്‍ എത്തിയതായിരുന്നു.

also read: എനിക്ക് ഒരൊറ്റ മകനേയുള്ളൂ, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അവനെ വിടാതിരുന്നത് പേടി കാരണം, സിനിമയിലെ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി വെളിപ്പെടുത്തി നടന്‍ ടിനി ടോം

ഇന്‍ജക്ഷന്‍ എടുത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അവിവാഹിതനാണ് മിഥുന്‍. ഏക സഹോദരന്‍ ദീക്ഷിത്ത്.

Exit mobile version