കൊലപാതകത്തിലേക്ക് നയിച്ചത് കടം വാങ്ങിയ സ്വര്‍ണം തിരിച്ചു ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം, ഒടുവില്‍ ആതിരയുടെ മൃതദേഹത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല വരെ കവര്‍ന്ന് അഖില്‍

കൊച്ചി: തൃശ്ശൂരില്‍ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തില്‍ നിന്നും ഒന്നര പവന്റെ മാല മോഷ്ടിച്ച് പ്രതി അഖില്‍. ഈ സ്വര്‍ണ്ണമാല അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കല്‍ പണയം വച്ചതായും അഖില്‍ പൊലീസിന് മൊഴി നല്‍കി.

കൊലപാതകത്തിന് ശേഷമാണ് അഖില്‍ ആതിരയുടെ ഒന്നര പവന്റെ മാല കവര്‍ന്നത്. കഴിഞ്ഞ ആറ് മാസമായി ആതിരയും അഖിലും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ സ്വര്‍ണം തിരിച്ചു ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.

also read: ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പന്‍, തിരികെ കാട്ടിലേക്ക് ഓടിച്ച് നാട്ടുകാരും വനപാലകരും

ആതിരയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണാഭരണം കാണാതായെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തെളിവെടുപ്പിനായി പൊലീസ് അഖിലിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

also read: ആറ് ദിവസം കൊണ്ട് വരുമാനം 2.70 രൂപ, മെയ് 14 വരെ മുഴുവന്‍ ടിക്കറ്റും വിറ്റു, കേരളത്തില്‍ ഹിറ്റായി വന്ദേഭാരത്

മറ്റേതെങ്കിലും സ്ത്രീകളില്‍ നിന്നും ആതിരയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയ പോലെ അഖില്‍ സ്വര്‍ണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Exit mobile version