ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;

നെടുങ്കണ്ടം: അമ്മ ക്രൂരമായി മർദ്ദിച്ച എട്ടുവയസുകാരി പരുക്കേറ്റ് താലൂക്കാശുപത്രിയിൽ ചികിത്സയിൽ.മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു.

യുവതിയുടെ അമ്മയാണ് പേരമകളെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാനാകാതെ പോലീസിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തിയതോടെ യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ കമ്പംമെട്ട് പോലീസാണ് ഷാൾ അറുത്തുമാറ്റി രക്ഷപ്പെടുത്തിയത്.

കൂടാതെ, യുവതി തന്റെ കുട്ടികൾക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയിരുന്നു. യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണു മർദ്ദനമേറ്റത്. രണ്ടാമത്തെ വിവാഹത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞും യുവതിക്കുണ്ട്.

രണ്ടാം വിവാഹശേഷം യുവതി ഭർത്താവിനൊപ്പം അമ്മയ്‌ക്കൊപ്പമാണു താമസിക്കുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ മുത്തശി ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുകയാണ്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശിക്കും ഒപ്പം നിൽക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്.

ALSO READ-ജനറൽ ബോഡിക്കു മുൻപ് ചേരുന്ന യോഗത്തിൽ തീരുമാനിക്കും;ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ അന്ന് ചർച്ചയെന്ന് ബാബുരാജ്

ഇതിനിടെയാണ് ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു മുത്തശിയുടെ ശ്രദ്ധയിൽപ്പെട്ടത്.. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോൾ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു മുത്തശി വല്യമ്മ പറയുന്നത്. കൂടാതെ ഇവരേയും യുവതി ആക്രമിച്ചിരുന്നു.

Exit mobile version