അട്ടപ്പാടി മധു വധക്കേസ്; 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ് ശിക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ അട്ടപ്പാടിയിലെ ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് കോടി വിധിച്ചത്. പതിനാറു പ്രതികളില്‍ രണ്ടു പേരെ ഇന്നലെ കോടതി വെറുതെവിട്ടിരുന്നു.

മണ്ണാര്‍ക്കാട് എസ്സി എസ്ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു എന്നിവരെയൈാണ് പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാര്‍ ഏഴു വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്.

also read: പിടിയിലായത് മുഖത്ത് പൊള്ളലേറ്റ പാടുകളുമായി ചികിത്സ തേടിയപ്പോള്‍, രക്ഷപ്പെടാന്‍ ശ്രമിക്കവെ ഷഹറൂഖ് സെയ്ഫിയെ അതിവിദഗ്ധമായി കുടുക്കി പോലീസ്

ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവാണ് വിധിച്ചത്.

also read: മദ്യപിച്ച് വാഹനം ഓടിച്ചു, നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ അറസ്റ്റില്‍

എന്നാല്‍ ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍, 500 രൂപ പിഴയൊടുക്കി മോചിതനാവാം. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പുറമേ അന്യായമായി സംഘം ചേരല്‍, മര്‍ദനം, പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

Exit mobile version