ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണു, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍
ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊക്കയിലേക്ക് തെറിച്ചുവീണ റാഷിദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം. താമരശ്ശേരി ചുരം ഒമ്പതാംവളവിനുതാഴെ, തകരപ്പാടിക്കുമുകളിലായാണ് അപകടം സംഭവിച്ചത്.

also read: പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന്‍ അഭിമാനമെന്ന് ആരാധക ലോകം

കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങി വരികയായിരുന്ന ടിപ്പര്‌ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ചുപോയ ഇരുവരും മുപ്പതടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

also read: എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും; ദുബായിലാണെന്ന് വിചാരിച്ചാൽ മതി, ഗോൾഡ് ഇഷ്ടപ്പെട്ടവർ പൊട്ടന്മാരാണോ? അൽഫോൺസ് പുത്രൻ

അപകടവിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും യാത്രക്കാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് യുവാക്കളെ മുകളിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഷെരീഫ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version