എലത്തൂര്‍ തീവണ്ടി ആക്രമണം; പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് സൂചന, അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: എലത്തൂരില്‍ തീവണ്ടി ആക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടതിന് പിന്നാലെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പ്രതി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയാണെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

നോയിഡ സ്വദേശി ഷെഹറുഫ് സെയ്ഫി എന്നയാളാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

also read: വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ജീവതത്തില്‍ തനിച്ചായ കൂട്ടുകാരിക്ക് പങ്കാളിയെ സമ്മാനിച്ച് സഹപാഠികള്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്. അതേസമയം അക്രമിയുടേതെന്ന് സംശയിച്ച് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് മറ്റൊരാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

also read: ക്ലിയോപാട്ര രാജ്ഞി കുളിച്ചത് കഴുതപ്പാലില്‍, സ്ത്രീകള്‍ കഴുതപ്പാല് കൊണ്ട് സോപ്പുണ്ടാക്കൂ, സൗന്ദര്യം നിലനിര്‍ത്തൂ; എംപി മനേക ഗാന്ധി

കാപ്പാട് സ്വദേശിയായ വിദ്യാര്ത്ഥിയാണ് ദൃശ്യങ്ങളിലുള്ളത്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഒരു കുപ്പി പെട്രോള്‍, നോട്ടുപുസ്തകം, വസ്ത്രങ്ങള്‍, കണ്ണട, പേഴ്‌സ്, ടിഫിന്‍ ബോക്‌സ്, ഭക്ഷണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.

Exit mobile version