ഒരു ഫോണ്‍കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി, യുവാവ് ജീവനൊടുക്കിയ നിലയില്‍, മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: ഫോണ്‍കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പറക്കോണം വയലരികത്ത് വീട്ടില്‍ പ്രസാദ് അര്‍ച്ചന ദമ്പതികളുടെ മകന്‍ പ്രവീണ്‍ ആണ് മരിച്ചത്.

വീട്ടിന്റെ ടെറസില്‍ ആണ് പ്രവീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ആറ് മണിയോടെയായിരുന്നു പ്രവീണിന് ഒരു ഫോണ്‍കോള്‍ വന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ തുടര്‍ച്ചായി വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.

also read: തൃശൂരിൽ ഇരുകുടുംബങ്ങൾ തമ്മിൽ വഴക്ക്; വെട്ടേറ്റ് ആറ് വയസുകാരന് ദാരുണ മരണം; മാതാവിന് ഗുരുതര പരിക്ക്

ബുധനാഴ്ച രാവിലെ ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അവസാനം വന്ന ഫോണ്‍ ആരോ ഭീഷണിപ്പെടുത്താന്‍ വിളിച്ചതാണെന്നും ഇതേതുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

also read; ഒറ്റയ്ക്കാണ്, തോറ്റുപോയി; ആർക്കും നിഴലാകുന്നില്ല; ചുമരിൽ കുറിപ്പെഴുതിവെച്ച് പത്തനംതിട്ടയിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ; ഞെട്ടൽ

ഇതില്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍. പാലോട് പൊലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version