ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ടു, പത്രമിടാന്‍ പോയ യുവാവിന് ദാരുണാന്ത്യം

കോട്ടയം: പത്രമിടാന്‍ പോയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടിലാണ് സംഭവം. പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പരുത്തിമൂട് പത്തനാട് റൂട്ടില്‍ അപകടം ഉണ്ടായത്. ജിത്തുവിന്റെ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പത്രവിതരണത്തിനായി പോകുമ്പോഴാണ് ജിത്തു അപകടത്തില്‍പ്പെട്ടത്.

also read: നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ശബ്ദമാവും, സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി, അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ്

റോഡിലെ വളവില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില് നിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്കാണ് ബൈക്ക് തെന്നി നീങ്ങിയത്. ടോറസ് ലോറിക്ക് അടിയിലേക്ക് വീണ ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.

also read; സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി: സുരക്ഷ വര്‍ധിപ്പിച്ചു

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ജിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്നു ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജിത്തുവിന്റെ പിതാവ് ജോണി. മാതാവ് പരേതയായ കുഞ്ഞുമോള്‍. സഹോദരന്‍ ജെറിന്‍ (ജോമോന്‍ പി ജെ). സംസ്‌കാരം മാര്‍ച്ച് 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാര്‍ ബിലീവേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും.

Exit mobile version