കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിനും ദാരുണാന്ത്യം

സുള്ള്യ: കേരള-കർണാടക അതിർത്തിയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പേരടുക്ക സ്വദേശികളായ പാൽ സൊസൈറ്റി ജീവനക്കാരാണ് മരിച്ച രണ്ടുപേരും. രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്.

സുള്ള്യയ്ക്ക് സമീപം കുറ്റുപാടിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

also read- സെക്യൂരിറ്റി അകത്ത് കയറാൻ സമ്മതിച്ചില്ല; ഗേറ്റ് വരെ വരാൻ പറഞ്ഞതിന് സ്വിഗ്ഗി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ആദ്യം കാട്ടാന രഞ്ജിതയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട രമേശ് റായി രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് രമേശ് റായിയെയും കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Exit mobile version