ഭാര്യയുമായി അടുത്ത സൗഹൃദം; സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഭര്‍ത്താവ്; അറസ്റ്റ്

പത്തനംതിട്ട: തന്റെ ഭാര്യയുമായുള്ള സൗഹൃദം അതിരുവിടുന്നു എന്ന് സംശയം തോന്നിയ യുവാവ് സമീപവാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി. പത്തനംതിട്ട കലഞ്ഞൂരില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. അനന്തു (28) എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് കടത്ത്വ സ്വദേശിയായ ശ്രീകുമാറിനെ് ബുധനാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്.

ശ്രീകുമാറിന്റെ ഭാര്യയുമായി അനന്തുവിനുണ്ടായിരുന്ന സൗഹൃദം ശ്രീകുമാറിന് ഇഷ്ടമായിരുന്നില്ല. ഇതേതുടര്‍ന്നുണ്ടായ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം.

കൊല്ലപ്പെട്ട അനന്തു

ഞായറാഴ്ച യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതി നാട്ടില്‍നിന്ന് കടന്നുകളയുകയും ചെയ്തു. പിന്നീട് കുളത്തുമണ്‍ വനമേഖലയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ റബ്ബര്‍ പുകപ്പുരയില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

also read- കണ്ണൂരില്‍ ദമ്പതിമാരുടെ മരണം; കാര്‍ കത്തിയതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; സാനിറ്റൈസറും സ്‌പ്രേയും തീ ആളിക്കത്തിച്ചു; ആര്‍ടിഒ റിപ്പോര്‍ട്ട്

ഞായറാഴ്ച മുതല്‍ കാണാതായ അനന്തുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ പോലീസ് സംഭവം കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു.

കീറിയനിലയിലുള്ള ഷര്‍ട്ടിന്റെ ഒരുഭാഗം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. കനാലിനരികിലെ പ്ലാന്റേഷനില്‍ രക്തം ചിതറിക്കിടന്നിരുന്നു. പ്ലാന്റേഷനില്‍നിന്ന് കനാല്‍ വരെയുള്ള വഴിയില്‍ ചോരത്തുള്ളികളുമുണ്ടായിരുന്നു. അനന്തുവിന്റെ മൊബൈല്‍ഫോണും കനാലില്‍നിന്ന് കണ്ടെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശ്രീകുമാറിലേക്ക് എത്തിയത്.

Exit mobile version