തൃശൂര്‍: സ്വത്തുക്കള്‍ തട്ടിയെടുക്കാനായി സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് വയോധികയെ തൊഴുത്തില്‍ ചങ്ങലയ്ക്കിട്ട് മര്‍ദിച്ചു. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാടാണ് ദാരുണസംഭവം. ചാഴൂര്‍ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടില്‍ അമ്മിണി (75)ക്കാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അമ്മിണി അമ്മയുടെ സഹോദരന്റെ ഭാര്യ ഭവാനിയെയും മകള്‍ കിനയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മിണിയുടെ പേരില്‍ 10 സെന്റ് പുരയിടമുണ്ടായിരുന്നു. ഇത് സ്വന്തം പേരിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭവാനിയും കിനയും ചേര്‍ന്ന് മര്‍ദിച്ചത്.
also read: ‘നിസാരം’ ഒറ്റ ചവിട്ടിന് കാർ വായുവിൽ നിർത്തി ബാലകൃഷ്ണ; എന്തൊരു സിനിമയാണിതെന്ന് പ്രേക്ഷകർ, വീഡിയോ
വീടിന് പുറകിലുള്ള മേല്‍ക്കൂര നശിച്ച തൊഴുത്തില്‍ ചങ്ങലക്കിട്ട് ഇവരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂര മര്‍ദ്ദനം ഉണ്ടായതതെന്ന് പോലീസ് പറയുന്നു. ഒരു മാസത്തോളമായി ഇവര്‍ വയോധികയെ മര്‍ദ്ദിക്കുകയാണ്.
മര്‍ദ്ദനത്തില്‍ ചങ്ങലയില്‍ കൊരുത്ത് വൃദ്ധയുടെ കാലിന്റെ കണ്ണി പഴുത്ത നിലയിലാണ്. അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.