സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ച് നഴ്‌സിങ് കോളേജിന്റെ ക്രൂരത; പിഎസ്‌സി ഇടപെടലില്‍ ആരതിക്ക് ആശ്വാസം; നേരിട്ട് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു

തിരുവനന്തപുരം: പിഎസ് സിയുടെ അഭിമുഖത്തില്‍ പങ്കെടുക്കാനാകാതെ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന ആദിവാസി യുവതിക്ക് ആശ്വാസമായി പിഎസ് സിയുടെ നടപടി.

തുക അടച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനാകാത്തതു കാരണം നഴ്‌സിങ് കോളേജ് തടഞ്ഞുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ്‌സി നേരിട്ട് പരിശോധിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള അഭിമുഖമാണ് ആരതി എന്ന യുവതിക്ക് നഷ്ടമായിരുന്നത്. സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ ഇല്ലാത്തതിനാല്‍ അഭിമുഖത്തില്‍ പങ്കെടുക്കാനാകാതെ മടങ്ങേണ്ടി വന്നിരുന്ന ആരതിയുടെ അവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

<also read- നെയ്മറിനെ പിഎസ്ജിയില്‍ നിന്നും പുറത്താക്കണം; സിദാനെ കൊണ്ട് വന്ന് പരിശീലകനാക്കണം; അല്ലെങ്കില്‍ ക്ലബ് വിടും! ഭീഷണി മുഴക്കി എംബാപ്പെ

ആരതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ട് വ്യവസ്ഥയില്‍ നഴ്‌സിഹ് കോളേജ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ പിഎസ് സി നേരിട്ട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരിശോധിക്കുകയും ചെയ്തു. കൂടാതെ, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിനായി നാളെയെത്താന്‍ ആരതിയ്ക്ക് പിഎസ്സിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

Exit mobile version