ബ്യൂട്ടിപാര്‍ലറില്‍ പോകാനും മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനും ഭര്‍ത്താവ് പണം തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

ലഖ്‌നൗ: ഭര്‍ത്താവ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനും മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനും പണം തരുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷ നല്‍കി യുവതി. ത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം.

ഡല്‍ഹിയില്‍ സ്വദേശിയും സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനുമായ അമിതിനെതിരെയാണ് യുവതിയുടെ പരാതി. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് വര്‍ഷം മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ഇരുവരും.

also read: നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: നടന്‍ ഗോവിന്ദന്‍ കുട്ടിയ്‌ക്കെതിരെ കേസ്

തനിക്ക് ഭര്‍ത്താവ് ചെലവിനുള്ള പണമോ മേക്കപ്പ് സാധനങ്ങള്‍ വാങ്ങാനുള്ള പണമോ നല്‍കുന്നില്ലെന്ന് ഭാര്യ ആരോപിക്കുന്നു. കൂടാതെ ഭര്‍ത്താവ് തന്റെ രൂപം നല്ലതല്ലെന്നും അതിനാല്‍ തന്നെ കൂടെ നിര്‍ത്താനാകില്ലെന്നും പറഞ്ഞതായും യുവതി വിവാഹമോചന അപേക്ഷയില്‍ ആരോപിക്കുന്നു.

also read; ഒഴിഞ്ഞ പറമ്പില്‍ നിന്ന് 10 അടി നീളമുള്ള തുരങ്കം നിര്‍മ്മിച്ചു, എസ്ബിഐയില്‍ നിന്നും 2 കിലോയോളം സ്വര്‍ണ്ണം കവര്‍ന്നു; നഷ്ടപ്പെട്ടത് പണയംവെച്ച ഉരുപ്പടികള്‍

ഇതിന് പുറമെ യുവതി യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. തന്നെ ഇരുവരും ചേര്‍ന്ന് രാത്രി വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യുവതി ഗര്‍ഭിണിയായിരുന്നില്ല.

ഒരു അമ്മയാവാന്‍ കഴിയാത്തതും പ്രശ്‌നങ്ങളേറാന്‍ കാരണമായി. തുടര്‍ന്ന് യുവതി ഡോക്ടറെ കണ്ടിരുന്നു. അപ്പോള്‍ ഓപ്പറേഷന്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിന് പണം തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആക്ഷേപിക്കുന്നു. വിവാഹമോചനം വേണമെന്ന് തന്നെയാണ് യുവതി പറയുന്നത്.

Exit mobile version