‘രക്ഷിക്കണേ എന്നെ കൊല്ലാന്‍ വരുന്നേ’, നിലവിളിച്ച് സിന്ധു; കൂസലില്ലാതെ കഴുത്തറുത്ത് പ്രതി; 12 വര്‍ഷത്തെ ബന്ധം നടുറോഡില്‍ അവസാനിച്ചത് അതിദാരുണമായി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡിലിട്ട് സിന്ധുവെന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി വര്‍ഷങ്ങളായി ഇവരോട് താമസിച്ചിരുന്ന ആഴാണെന്ന് പോലീസ് സ്ഥ്രീകരിച്ചു. വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊന്നത് അതിക്രൂരമായെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും കഴുത്തിനാണ് വെട്ടിയതെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ബേബി ജോര്‍ജ് പറയുന്നു. സിന്ധു ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും പ്രതി ആക്രമണം തുടര്‍ന്നു. ആളുകള്‍ ഓടിക്കൂടിയിട്ടും ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് അയാള്‍ സംഭവസ്ഥലത്ത് നിന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

‘രക്ഷിക്കണേ എന്നെ കൊല്ലാന്‍വരുന്നേ’ എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് പുറത്തിറങ്ങി നോക്കുന്നത്. റോഡില്‍ അപകടം സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയത്. മതിലിന് മുകളിലൂടെ നോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള്‍ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്. എനിക്ക് ഒന്നുംചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിക്കാന്‍ ശ്രമിച്ചു.

ഇതിനിടെ വെട്ടുകൊണ്ട് വീണ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു പ്രതി. പിന്നീട് വാഹനംനിര്‍ത്തിയെത്തിയ ചിലരാണ് അയാളെ പിടിച്ചുനിര്‍ത്തിയതെന്ന് ബേബി ജോര്‍ജ് പറയുന്നു.

also read- ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ജപ്പാന്‍; കുഞ്ഞ് പിറന്നാല്‍ മാതാപിതാക്കള്‍ക്ക് 3 ലക്ഷം രൂപ ഗ്രാന്‍ഡ് നല്‍കുന്ന പദ്ധതി

12 വര്‍ഷം മുമ്പ് തൊട്ട് പരിചയത്തിലുള്ളവരാണ് പത്തനംതിട്ട സ്വദേശിയായ രാജേഷും തിരുവനന്തപുരം സ്വദേശിനിയായ സിന്ധുവും. അടുപ്പത്തിലായതോടെ ഭാര്യയും കുട്ടികളുമുള്ള രാജേഷ് അവരെ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് എത്തി സിന്ധുവിനൊപ്പം താമസം ആരംഭിച്ചു.

ഏറെക്കാലം ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും അടുത്തകാലത്തായി ഇരുവര്‍ക്കുമിടയില്‍ ചില സാമ്പത്തിക തര്‍ക്കങ്ങളുണ്ടായി എന്നാണ് വിവരം. സിന്ധു തന്റെ പണവും സ്വത്തുമെല്ലാം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് രാജേഷ് ആരോപിച്ചിരുന്നു.

തുടര്‍ന്ന് രാജേഷ് സമീപത്തുതന്നെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങിയിരുന്നു. പിന്നീട് തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് രാജേഷ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികനിഗമനം.

സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും ആക്രമണത്തിന് കാരണമായെന്നാണ് സംശയം. കൊല്ലപ്പെട്ട സിന്ധുവും വിവാഹിതയാണെന്നും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.

Exit mobile version