കാമുകന്റെ സഹായത്തോടെ ഹോര്‍ളിക്‌സില്‍ വിഷം കലക്കി കൊലപ്പെടുത്താന്‍ ശ്രമം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: ശിവകാശി സ്വദേശിനിയായ ഭാര്യ കാമുകന്റെ സഹായത്തോടെ ഹോര്‍ളിക്‌സില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് ഇടപെടല്‍. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.

നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല ാേപാലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ലെന്നാണ് ഡ്രാവര്‍ പരാതി നല്‍കിയിരുന്നത്. പാറശ്ശാലയില്‍ ഷാരോണ്‍ വധക്കേസിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറായ സുധീര്‍ വീണ്ടും പരാതി ഉന്നയിച്ചതോടെയാണ് നടപടി.

2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താന്‍ ഭാര്യ ഹോര്‍ലിക്സില്‍ വിഷം നല്‍കിയതെന്നാണ് പരാതി. ഭാര്യയായിരുന്ന ശാന്തി വീട്ടിലുണ്ടായിരുന്നപ്പോള്‍ ഇവിടെ നിന്ന് ഹോര്‍ലിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടുന്നതായും സുധീര്‍ പറയുന്നു.

ഭാര്യ ശാന്തിയും കാമുകന്‍ മുരുകനും തമിഴ്നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങള്‍ക്ക് ശേഷം വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്.

ALSO READ- കൂടുതൽ അവസരം കിട്ടുമെന്ന പ്രതീക്ഷ തിരിച്ചടിയായി; എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി, ജപ്തിയുടെ വക്കിൽ; ജീവിക്കാൻ ലോട്ടറി വിൽപ്പനയുമായി ആക്ഷൻ ഹീറോ ബിജുവിലെ നടി

അതിന് മുമ്പും തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. അലുമിനിയം ഫോസ്‌ഫെയ്ഡ് ശരീരത്തില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തന്നെയായിരുന്നു സുധീറിനുണ്ടായിരുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

Exit mobile version