എനിക്കിപ്പോള്‍ 25 വയസേയുള്ളൂ! 14 വര്‍ഷമല്ലേ ശിക്ഷ, 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും; കുറ്റബോധമില്ലാതെ ശ്യാംജിത്ത്

കണ്ണൂര്‍: നാടിനെയാകെ നടുക്കിയിരിക്കുകയാണ് വിഷ്ണുപ്രിയയുടെ കൊലപാതകം.
പ്രണപ്പകയില്‍ ക്രൂരമായി കൊലപ്പെടുത്തിയതെല്ലാം തന്നെ പ്രതി ശ്യാംജിത്ത് പോലീസിനോട് വിവരിച്ചു. എന്നാല്‍, ഒരു കൂസലുമില്ലാതെയാണ് ശ്യാം അന്വേഷണ സംഘത്തിന് മുന്നില്‍ ചെയ്ത കൊടും ക്രൂരത വിവരിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും മനസ് പതറുന്ന കാര്യങ്ങളാണ് പ്രതി വെളിപ്പെടുത്തിയത്. ‘എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39-ാം വയസില്‍ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല’, ഒരു കുറ്റബോധവും ഇല്ലാതെ ശ്യാം പറഞ്ഞു.

ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരു കൊലപാതകം കൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് മറ്റൊരു സൂചന. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകര്‍ന്നതാണ് പകയിലേക്ക് എത്തിയത്.

പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു.

സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് ശ്യാംജിത്തിന് കൊല ചെയ്യാന്‍ പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്.

വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാനാണ് പോലീസ് നീക്കം. ശ്യാംജിത്ത് എത്തുമ്പോള്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നുവെന്നും പോലീസ് പറയുന്നു.

Exit mobile version