സംശയരോഗം, ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി ഷെര്‍ളിയും..! അന്ന് കഴുത്ത് വെട്ടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കാട്ടുപന്നിയുടെ ആക്രമണം എന്ന പറഞ്ഞ് അവള്‍ രക്ഷിച്ചു; ഇന്ന് അവളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ചു; ക്രൂരനായ ഭര്‍ത്താവിനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു പോലീസില്‍ ഏല്‍പിച്ചു

പീരുമേട്: ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഓട്ടോ ഡ്രൈവറായ ഭാഗ്യരാജാണ് ഭാര്യ ഷെര്‍ളിയെ കെന്നത്. ഇതോടെ ചുരുളഴിയുന്നത് നാളുകളായി തുടരുന്ന സംശയരോഗമാണ്. ഇതിന്റെ പേരില്‍ ഭാര്യയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്കു 12 ന്, ഭാഗ്യരാജും ഷെര്‍ളിയും താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിലായിരുന്നു കൊലപാതകം. 12.30ന് ഭാഗ്യരാജ് വീട് പൂട്ടി ഇറങ്ങിപ്പോകുന്നതു കണ്ട തൊഴിലാളി സ്ത്രീകള്‍ വീടു തുറന്നു നോക്കിയപ്പോഴാണു ഷെര്‍ളിയെ മരിച്ച നിലയില്‍ കണ്ടത്. തൊഴിലാളികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം നടുമുറിയില്‍ നിന്ന് വലിച്ചിഴച്ച് അടുക്കളയിലേക്കു കൊണ്ടു വന്നതായി പോലീസ് പറയുന്നു. കഴുത്തില്‍ സാരി മുറുക്കിക്കെട്ടിയ ശേഷം വലിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം അടുക്കള വാതിലിനോടു ചേര്‍ന്നു മൃതദേഹം കെട്ടിവെച്ച് ഭാഗ്യരാജ് ഏലപ്പാറയിലേക്കു കടക്കുകയായിരുന്നു. അവിടെ നിന്നാണു നാട്ടുകാര്‍ പിടികൂടിയത്.

എന്നാല്‍ ഭര്‍ത്താവിന്റെ ക്രൂരകൃത്യത്തിന് മുമ്പും യുവതി ഇരയായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 7നു വാഗമണ്ണില്‍ വച്ച് ഭാഗ്യരാജ് ഷെര്‍ലിയുടെ കഴുത്തിനു വെട്ടിയിരുന്നു. കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന ഷെര്‍ളി നടക്കാന്‍ കഴിയാത്തതിനാല്‍ ലയത്തിനകത്തെ മുറിയിലാണു കഴിഞ്ഞിരുന്നത്. എന്നാല്‍ അന്ന് ഷെര്‍ളി ആശുപത്രിയില്‍ പറഞ്ഞത് തന്നെ കാട്ടുപന്നി ആക്രമിച്ചെന്നായിരുന്നു. അതിനാല്‍ പോലീസ് കേസ് ഉണ്ടായില്ല.

Exit mobile version