എല്‍ദോസ് കുന്നപ്പിള്ളിയുടെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി; പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു; എംഎല്‍എ ഒളിവില്‍ തന്നെ

കൊച്ചി: ആലുവ സ്വദേശിനിയുടെ ബലാല്‍സംഗ പരാതിയില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് എതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം പോലീസ് കണ്ടെടുത്തു. പരാതിക്കാരിയെ പീഡിപ്പിച്ച സ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയതിനിടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

also read- ദീപാവലി സമ്മാനമായി മധുരം കാത്തിരുന്ന ജീവനക്കാര്‍ക്ക് എട്ട് കാറും 18 ബൈക്കും സമ്മാനിച്ച് ജുവലറി ഉടമ! ഒന്നരക്കോടിയുടെ സമ്മാനം നല്‍കി ജയന്തിലാല്‍

ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. അതേസമയം, ഇതുവരെ എംഎല്‍എ എവിടെയാണ് എന്ന് കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

Exit mobile version