പൂജയ്‌ക്കെന്ന പേരില്‍ അര്‍ബുദരോഗിയില്‍ നിന്നു നാലു ലക്ഷം രൂപ തട്ടിയെടുത്തു; പത്തനംതിട്ടയില്‍ മന്ത്രവാദി അറസ്റ്റില്‍

കോന്നി ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലന്‍ ആണ് പോലീസ് പിടിയിലായത്.

arrested

പത്തനംതിട്ട: പൂജയ്‌ക്കെന്ന പേരില്‍ അര്‍ബുദരോഗിയില്‍ നിന്നു നാലു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍. കോന്നി ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലന്‍ ആണ് പോലീസ് പിടിയിലായത്.

also read: നയന്‍താരയ്ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തിയത് ബന്ധുവായ മലയാളി സ്ത്രീ; താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്നതും ഇവരെന്ന് റിപ്പോര്‍ട്ട്

അതേസമയം, ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തല്‍. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പോലീസിനു പരിശോധന നടത്താനായത്.

മുഹമ്മദ് ഷാഫി ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പോലീസ് ശ്രമിക്കുന്നുണ്ട്. ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നാണ് ഷാഫിയുടെ ഭാര്യയുടെ മൊഴി. ആഭിചാരവുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍നിന്നു കണ്ടെത്തി.

മലയാളത്തില്‍ ഉള്ള പുസ്തകങ്ങളാണ് രണ്ടും. മനുഷ്യമാംസം കഴിച്ചത് ഷാഫിയും ഭഗവല്‍സിങ്ങും മാത്രമാണ് എന്നാണു മൊഴി. ലൈല ഭക്ഷിച്ചില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ചെറിയ അളവില്‍ മാത്രമാണു കഴിച്ചത്. മാംസം പാകം ചെയ്ത പ്രഷര്‍ കുക്കര്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയച്ചു.

Also Read: നയന്‍താരയ്ക്ക് വേണ്ടി വാടക ഗര്‍ഭധാരണം നടത്തിയത് ബന്ധുവായ മലയാളി സ്ത്രീ; താരത്തിന്റെ ദുബായിലെ ബിസിനസ് നോക്കി നടത്തുന്നതും ഇവരെന്ന് റിപ്പോര്‍ട്ട്

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ പോലീസ് കണ്ടെടുത്തു. 4 വെട്ടുകത്തികളും 2 തടിക്കഷ്ണങ്ങളും ഷേവിങ് സെറ്റുമാണു കണ്ടെടുത്തത്. ആയുധങ്ങളില്‍ പ്രതികളുടെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വീട്ടിലെ ഫ്രിജില്‍നിന്നും തറയില്‍നിന്നും രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനുശേഷം അവശിഷ്ടങ്ങളെല്ലാം തിരുമ്മു കേന്ദ്രത്തിനു സമീപം കൂട്ടിയിട്ടു കത്തിച്ചെന്നു ഭഗവല്‍സിങ് മൊഴി നല്‍കിയതിനാല്‍ അവിടെനിന്നു സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

കൂടുതല്‍ നരബലി നടന്നിട്ടുണ്ടാകാമെന്ന സംശയത്തെത്തുടര്‍ന്നു പരിശീലനം നേടിയ പോലീസ് നായ്ക്കളെയെത്തിച്ച് ഇന്നലെ പരിശോധന നടത്തിയെങ്കിലും മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീടിന്റെ പുറകിലുള്ള മഹാഗണി മരത്തിന്റെ ചുവട്ടില്‍നിന്ന് അസ്ഥിക്കഷണം കണ്ടെടുത്തെങ്കിലും പോത്തിന്റെ എല്ലാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിച്ച തെളിവെടുപ്പ് രാത്രി 9 മണിയോടെ അവസാനിച്ചു.

Exit mobile version