ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും നരബലി; തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിട്ടു: ഒരാള്‍ പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് നരബലി നടന്നതായി പോലീസ് സംശയം. തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കി കുഴിച്ചിട്ടതായി കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്ത്രീക്ക് വേണ്ടി പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് കേരളത്തെ തന്നെ നടുക്കിയ നരബലി വാര്‍ത്തയിലേക്ക്?

എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയാണ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിട്ടത്. ശിഹാബ് എന്ന എറണാകുളം സ്വദേശിയാണ് തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടി കൊലപാതകം നടത്തിയതെന്നാണ് സൂചന. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

കൊച്ചി പൊന്നുരുന്നി സ്വദേശി പത്മ(52)വും കാലടി സ്വദേശിനിയായ റോസ്ലി (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത് .തിരുവല്ലയിലെ ഭഗവന്ത്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സമാനരീതിയിലാണ് കാലടി സ്വദേശിനിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്.

ഭഗവന്ത്-ലൈല

പൊന്നുരുന്നി സ്വദേശിനിയാണ് പത്മം. കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഇവരെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും കുടുംബത്തിന് ഐശ്വര്യവും ലഭിക്കാനായി ഈ രണ്ട് സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു.

ALSO READ- ‘സന്ദീപ് വാര്യരെ നീക്കം ചെയ്തെന്നത് സത്യം, പക്ഷെ എന്റെ വായില്‍ നിന്ന് എന്തെങ്കിലും കേള്‍പ്പിക്കാമെന്ന് വിചാരിക്കേണ്ട’: കെ സുരേന്ദ്രന്‍

പെരുമ്പാവൂര്‍ സ്വദേശിയായ ശിഹാബ് എന്നയാള്‍ ദമ്പതികളുടെ ഏജന്റായി പ്രവര്‍ത്തിച്ച് സ്ത്രീകളെ കൊച്ചിയില്‍നിന്ന് വശീകരിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രആഥമിക വിവരം.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തിച്ചേര്‍ന്നു.

Exit mobile version