മദ്യലഹരിയില്‍ തര്‍ക്കം, ഒടുവില്‍ തൊഴിലാളിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തി; കോട്ടയത്ത് ബംഗാള്‍ സ്വദേശി അറസ്റ്റില്‍

കൃത്യത്തിന് ശേഷം പ്രദീപ് ബെര്‍മ്മന്‍ ഒപ്പ മുണ്ടായിരുന്നവരുടെ പണവും രേഖകളും മോഷ്ടിച്ചായിരുന്നു രക്ഷപെട്ടതെന്നും പോലീസ്

stabs woman | Bignewslive

കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയായ തൊഴിലാളിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയിലായി. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാള്‍ സ്വദേശി പ്രദീപ് ബര്‍മന്‍ എന്നയാളാണ് അറസ്റ്റിലായത്.

മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബര്‍മ്മന്റെ മുറിയില്‍ വന്നത്.

തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങി കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ് ബര്‍മന്‍ രക്ഷപെടുകയായിരുന്നു.

also read: ചങ്ങനാശേരിയില്‍ യുവാവിനെ ‘ദൃശ്യം’ മോഡലില്‍ കൊലപ്പെടുത്തി മറവ് ചെയ്ത സംഭവം: മുഖ്യപ്രതി മുത്തുകുമാര്‍ പിടയില്‍

പാലക്കാട് നിന്നാണ് പ്രദീപ് ബെര്‍മ്മനെ പോലീസ് പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് നല്‍കിയ വിവരമനുസരിച്ച് പാലക്കാട് റെയില്‍വെ പോലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പോലീസിന് കൈമാറുകയായിരുന്നു.

മേസ്തിരി പണിക്കാരനായ പ്രദീപ് ബെര്‍മന്റെ സഹായിയായി ജോലികള്‍ ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഭയ് മാലിക് .ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് അഭയിയുടെ മരണം. കൃത്യത്തിന് ശേഷം പ്രദീപ് ബെര്‍മ്മന്‍ ഒപ്പ മുണ്ടായിരുന്നവരുടെ പണവും രേഖകളും മോഷ്ടിച്ചായിരുന്നു രക്ഷപെട്ടതെന്നും പോലീസ് പറഞ്ഞു.

Exit mobile version