പ്രേമനന്റെ മകള്‍ക്ക് കണ്‍സെഷന്‍ വീട്ടിലെത്തിച്ച് നല്‍കിയത് രേഖകള്‍ ഹാജരാക്കിയ ശേഷം: പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി

കാട്ടാക്കട: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച പ്രേമനന്റെ മകള്‍ക്ക് കണ്‍സെഷന്‍ പുതുക്കി നല്‍കിയത് മതിയായ രേഖകള്‍ കൈമാറിയ ശേഷമാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാര്‍ത്ഥിയാണെന്ന രേഖകള്‍ ഹാജരാക്കാതേയുമാണ് കണ്‍സെഷന്‍ അനുവദിച്ചതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകരന്‍ പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ അറസ്റ്റിലായിട്ടില്ല.

also read- ചാലക്കുടി താലൂക്ക് ആശുപത്രിക്ക് സമീപം തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി; സമീപത്ത് കേക്കിന്റെ അവശിഷ്ടങ്ങള്‍

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ് എന്നാണ് പോലീസ് ഭാഷ്യം.

also read- ‘കുറെ ക്ഷുദ്രജീവികള്‍ എന്റെ കൂടെ കൂടി, അതോടെ എന്റെ സ്വഭാവം മാറി’: സുരേഷ് ഗോപി

ഇതിനിടെ, പ്രേമനനനെതിരെ അപവാദ പ്രചാരണവുമായി തൊഴിലാളി യൂണിയന്റെ നേതാക്കള്‍ തന്നെ രംഗത്തു വന്നിരുന്നു. രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നതടക്കമുളള വാദങ്ങളായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ നടത്തിയത്.

Exit mobile version