കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു; റാഷിദിന്റെ വിയോഗത്തിൽ ഞെട്ടി കുടുംബവും കൂട്ടുകാരും

കൽപ്പറ്റ: കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെ കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. വയനാട് സ്വദേശിയായ അബ്ദുള്ള – ആമിന ദമ്പതികളുടെ മകൻ റാഷിദ് ആണ് മരിച്ചത്. 21 വയസായിരുന്നു. വൈത്തിരി കോളിച്ചാൽ സ്വദേശിയാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ; മാന്ത്രികൻ ഗോപിനാഥ് മുതുകാടിന് ഗോൾഡൻ വിസ, ഇത് പ്രവാസ ലോകത്തിന്റെ ആദരവ്

കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെയാണ് റാഷിദ് കുഴഞ്ഞു വീണത്. കൂടെയുണ്ടായിരുന്നവർ ഉടനടി റാഷിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രൊഫഷണൽ ഫുട്ബാൾ താരമായ റാഷിദിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഫുട്ബാൾ പരിശീലകൻ, റഫറി എന്നിവയിൽ ദേശീയ അംഗീകാരം ലഭിച്ചത്.

കോയമ്പത്തൂരിലെ പഠനത്തോടൊപ്പം റഫറി പരിശീലനത്തിലും പങ്കെടുത്ത് വരികയായിരുന്നു റാഷിദ്. വയനാട്ടിൽ ബാബാ വൈത്തിരി, കോളിച്ചാൽ ക്ലബ് എന്നിവയിൽ അംഗമായ റാഷിദ് വടംവലിയിലും മികവ് കാഴ്ചവെച്ചിരുന്നു. റാഷിദിന്റെ അപ്രതീക്ഷിത വിയോഗം ഇനിയും കുടുംബത്തിനും കൂട്ടാകാർക്കും ഉൾകൊള്ളാനായിട്ടില്ല.

Exit mobile version