‘ലോട്ടറിയും വിറ്റും കൊള്ളയടിച്ചും പിടിച്ചു നില്‍ക്കാനാകില്ല’: ബംപര്‍ വിജയി അനൂപിന്റെ പഴയ പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി വിജയി അനൂപിന്റേതെന്ന രീതിയില്‍
ലോട്ടറിയ്‌ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. ലോട്ടറിയെ വിമര്‍ശിച്ച് മെയ് മാസത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വെറലായിരിക്കുന്നത്.

‘മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചും ഒന്നും പിടിച്ചു നില്‍ക്കാനാകില്ല. കടം എടുപ്പ് തുടരുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയില്‍ ആണ് നമ്മള്‍.’ എന്ന് തുടങ്ങി സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് എന്ന പട്ടികയും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു

എന്നാല്‍ അനൂപിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ പോസ്റ്റ് ലഭ്യമല്ല. ശ്രീവരാഹം സ്വദേശിയായ അനൂപ് യുവമോര്‍ച്ച പാല്‍ക്കുളങ്ങര ഏരിയ ജനറല്‍ സെക്രട്ടറിയാണ്. ബംമ്പര്‍ നേടിയതിന് പിന്നാലെ അഭിന്ദനവുമായി പാല്‍ക്കുളങ്ങര ഏരിയ കമ്മിറ്റി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

Read also: ജപ്തി ഭീഷണി നേരിട്ട് സിനിയും മക്കളും: വായ്പ തിരിച്ചടച്ച് ആധാരം തിരിച്ചെടുത്ത് നല്‍കി പ്രവാസി മാലാഖയുടെ കരുതല്‍

ഏറെ സംശയിച്ചാണ് ഓണം ബമ്പര്‍ ലോട്ടറി എടുത്തതെന്ന് അനൂപ് പറഞ്ഞിരുന്നു. ടിക്കറ്റെടുക്കുമ്പോള്‍ അമ്പത് രൂപ കുറവായിരുന്നു ഒടുവില്‍ മകന്റെ കുടുക്ക പൊളിച്ചാണ് പൈസ കൊടുത്തതെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.

‘ടിക്കറ്റ് നമ്പറില്‍ ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. അങ്ങനെ ചേച്ചിയെ വിളിച്ചു. അങ്ങനെയാണ് എന്റെ ടിക്കറ്റിനാണ് സമ്മാനം എന്ന് ഉറപ്പിച്ചത്. ഇന്നലെ രാത്രി 7.30 നാണ് ടിക്കറ്റ് എടുത്തത്. ഒരെണ്ണമേ എടുത്തിരുന്നുള്ളൂ. എടുക്കുന്നില്ലെന്നാണ് ആദ്യം വിചാരിച്ചത്. അമ്പത് രൂപ കുറവുണ്ടായിരുന്നു. കൊച്ചിന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറിയെടുത്തത്.’ അനൂപ് പറഞ്ഞിരുന്നു.

പഴവങ്ങാടി ഭഗവതി ഏജന്‍സിയില്‍ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. തങ്കരാജ് എന്ന ഏജന്റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഓണം ബംമ്പറിന്റെ ഒന്നാം സമ്മാനത്തുക.

Exit mobile version