കാണാതായിട്ട് രണ്ട് വര്‍ഷം: ഉഷാമ്മയെ തേടി രതീഷ് അരികിലെത്തി

കൊച്ചി: രണ്ട് വര്‍ഷം മുമ്പ് കാണാതായ വളര്‍ത്തുപൂച്ച ഉടമയെ തേടി എത്തി. കൈതേപ്പാലം ചക്കന്‍ചിറ ആഞ്ഞിലിപ്പറമ്പില്‍ ഉഷ രാജു എന്ന ഉഷാമ്മയുടെ വളര്‍ത്തുപൂച്ചയായ രതീഷ് ആണ് തിരിച്ചെത്തിയത്.

ഉഷാമ്മയുടെ വീട്ടിലെ അരുമയായ വളര്‍ത്തുപൂച്ചയാണ് രതീഷ്. ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ എന്ന സിനിമ ഇറങ്ങിയ 2016 ലാണ് ഇവന്റെ ജനനം. സിനിമയിലെ ‘ഉണരൂ…രതീഷ്…ഉണരൂ….’ എന്ന ഹിറ്റ് ഡയലോഗില്‍ നിന്നാണ് പൂച്ചയ്ക്ക് പേര് ലഭിച്ചത്.

സന്തോഷമായി കഴിയുന്നതിനിടെ 2 വര്‍ഷം മുന്‍പാണ് രതീഷിനെ കാണാതാകുന്നത്.
പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഇനി തിരിച്ചുവരില്ലെന്നു നാടും നാട്ടാരും വിധിയെഴുതി.

Read Also: പത്ത് കടക്കണം: 73-ാം വയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നടി ലീന ആന്റണി

എങ്കിലും ഉഷാമ്മ കാത്തിരുന്നു. 2 വര്‍ഷത്തെ ദേശാടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രതീഷ് മടങ്ങിയെത്തിയത്. രതീഷ് തിരിച്ചു വന്നതറിഞ്ഞ് അയല്‍വാസികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് ഉഷാമ്മയുടെ വീട്ടിലെത്തുന്നത്.

4 വര്‍ഷം മുന്‍പ് ബൈക്കിടിച്ചു രതീഷിന്റെ വലതുകാല്‍ ഒടിഞ്ഞിരുന്നു. ജില്ലാ വെറ്ററിനറി ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ കാലിനു കമ്പിയിട്ടു. പതുക്കെ രതീഷ് നടക്കാന്‍ തുടങ്ങി. മനുഷ്യനില്‍ ചെയ്യുന്നതു പോലെ സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നു അന്ന് നടത്തിയത്. അന്ന് രതീഷിനെ ശുശ്രൂഷിച്ചത് ഉഷയും ഭര്‍ത്താവ് രാജുവുമായിരുന്നു. ആ കടപ്പാടായിരിക്കാം 2 വര്‍ഷത്തിനു ശേഷവും രതീഷിനെ തിരികെയെത്തിച്ചത്.

Exit mobile version