പൂച്ച നിസ്സാരക്കാരനല്ല…! മാംസഭോജി ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നു; വളര്‍ത്തു പൂച്ചയുടെ കടിയേറ്റ 33കാരന്‍ നാല് വര്‍ഷത്തിന് ശേഷം മരിച്ചു

കടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മുറിവ് അടഞ്ഞു, അതായത് ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും മാംസം ഭക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു.

cat

പ്രതീകാത്മക ചിത്രം

നായ കടിച്ചാല്‍ പേവിഷബാധയ്‌ക്കെതിരായ കുത്തിവെയ്പ്പ് എടുക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വളര്‍ത്തു പൂച്ച കടിച്ചാലും ഇനി നിസ്സാരമായി കാണരുത്, ഉടന്‍തന്നെ ചികിത്സ തേടണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് 33കാരനായ യുവാവിന്റെ മരണം.

നാല് വര്‍ഷം മുമ്പ് വിരലില്‍ പൂച്ച കടിച്ച 33കാരന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറംലോകത്തെ ഞെട്ടിക്കുന്നത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ രക്തത്തില്‍ കലര്‍ന്നതാണ് യുവാവിന്റെ മരണത്തിന് കാരണമായത്.

2018 ല്‍ ഹെന്റിക് ക്രീഗ്ബോം പ്ലെറ്റ്നര്‍ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് പൂച്ചക്കുട്ടികളെ ദത്തെടുത്തത്. 2018 ഓഗസ്റ്റില്‍, പൂച്ചക്കുട്ടികളെ പരിപാലിക്കുന്നിതിനിടെ ഒരെണ്ണം ചൂണ്ടുവിരലില്‍ കടിച്ചു. കടിയേറ്റയുടന്‍ തന്നെ ഹെന്റിക്കിന്റെ വിരലില്‍ വലിയ നീര്‍ക്കെട്ടുണ്ടായി. എന്നാല്‍ യുവാവ് അത് കാര്യമായി എടുത്തില്ല.

പിന്നീട് ദിവസങ്ങള്‍ കഴിയുന്തോറും കാര്യങ്ങള്‍ വഷളായി. വിരലിലെ നീര്‍ക്കെട്ട് വേദന രൂക്ഷമായി വന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഡെന്മാര്‍ക്കിലെ കോള്‍ഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ 15 ഓളം ശസ്ത്രക്രിയകള്‍ അദ്ദേഹത്തിന് നടത്തി.

also read: കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, മുത്തച്ഛന്‍ കൊച്ചുമകനെ കൈവിട്ടില്ല; ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന 10 വയസ്സുകാരന്‍ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി

ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഹെന്റിക്കിന്റെ വിരലില്‍ തടിപ്പും വേദനയും ഭേദമായില്ല. ഒടുവില്‍ വിരല്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചു. പക്ഷെ, വിരല്‍ മുറിച്ചുമാറ്റിയിട്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. പൂച്ച കടിച്ചതിനെ തുടര്‍ന്ന് മുറിവിലൂടെ അപകടകാരികളായ ബാക്ടീരിയകള്‍ രക്തത്തില്‍ കലര്‍ന്നതാണ് പ്രശ്‌നമായത്.

പൂച്ചയുടെ കടിയേറ്റ മുറിവുകളില്‍ ഉണ്ടാകുന്ന അണുബാധക്ക് കാരണമാകുന്ന പാസ്റ്റെറല്ല മള്‍ട്ടോസിഡ എന്ന ബാക്ടീരിയയാണ് ഇവിടെ വില്ലനായത്. ഹെന്റിക്കിന്റെ കാര്യത്തില്‍, കടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മുറിവ് അടഞ്ഞു, അതായത് ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും മാംസം ഭക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു.

നാല് വര്‍ഷത്തിന് ശേഷം, ഈ ഒക്ടോബറില്‍ ഹെന്റിക്ക് അന്തരിച്ചു. പൂച്ചയുടെ കടി നിസാരമായി കാണാതെ ബോധവല്‍ക്കരണം നടത്താനാണ് ഹെന്റിക്കിന്റെ കുടുംബം ഇപ്പോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. പൂച്ചയുടെ കടിയേറ്റാല്‍ ഡോക്ടറെ കാണണമെന്ന് ഹെന്റിക്കിന്റെ ഭാര്യ ഡിസിരി മാധ്യമങ്ങളോട് പറയുന്നു.

Exit mobile version