കൊവിഡ് ബാധിച്ച് അമ്മ മരിച്ചു, മുത്തച്ഛന്‍ കൊച്ചുമകനെ കൈവിട്ടില്ല; ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന 10 വയസ്സുകാരന്‍ ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി

ഇമ്രാനയുടെ മകന്‍ ഷാസീബാണ് തെരുവിലെ കഷ്ടതകളില്‍ നിന്നും കോടികളുടെ സ്വത്തിന് ഉടമയായത്.

10-year-old-boy

ഡെറാഡൂണ്‍: കൊവിഡ് ബാധിച്ച് അമ്മ മരിച്ചതിനെത്തുടര്‍ന്ന് ആരോരുമില്ലാതെ തെരുവില്‍ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന 10 വയസ്സുകാരന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ പണ്ടോളി ഗ്രാമത്തിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്.

also read: അടുത്ത മാസം മുതല്‍ മദ്യത്തിന് വില കൂടും

ഇമ്രാനയുടെ മകന്‍ ഷാസീബാണ് തെരുവിലെ കഷ്ടതകളില്‍ നിന്നും കോടികളുടെ സ്വത്തിന് ഉടമയായത്. ഭിക്ഷ യാചിച്ച് ജീവിക്കുകയായിരുന്ന കുട്ടിക്ക് മുത്തച്ഛന്‍ മരിക്കുന്നതിന് മുമ്പ് തന്റെ സ്വത്തിന്റെ പകുതി എഴുതി നല്‍കിയതോടെയാണ് കോടീശ്വരനായത്. ഗ്രാമത്തില്‍ ഒരു തറവാട് വീടും അഞ്ച് ബിഗാസ് സ്ഥലവുമാണ് മുത്തച്ഛന്‍ കൊച്ചുമകന് നല്‍കിയത്.

ഷാസീബിന്റെ അമ്മ ഇമ്രാന, ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവുമായുള്ള വഴക്കിനെ തുടര്‍ന്ന് 2019ല്‍ ഷാസീബിനൊപ്പം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ വീട്ടില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇമ്രാന മരണപ്പെട്ടു. ഷാസീബിനെ പിന്നീട് കണ്ടെത്താനുമായില്ല. ജീവിക്കാനായി തെരുവുകളില്‍ ഭിക്ഷ യാചിക്കുകയായിരുന്നു ഷാസീബ്.

also read: അടുത്ത മാസം മുതല്‍ മദ്യത്തിന് വില കൂടും
.
രണ്ട് വര്‍ഷം മുമ്പ് ഷാസീബിന്റെ മുത്തച്ഛന്‍ മുഹമ്മദ് യാക്കൂബ് മരിച്ചു. മുത്തച്ഛന്‍ വില്‍പത്രം എഴുതിയതു മുതല്‍ ബന്ധുക്കള്‍ കുട്ടിയെ തിരയുകയായിരുന്നു. അടുത്തിടെയാണ് മോബിന്‍ എന്ന അയല്‍വാസി കാളിയാറിലെ തെരുവില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടെത്തിയത്. കാര്യങ്ങള്‍ തിരക്കിയറിഞ്ഞ മോബീന്‍ ഷാസീബിന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version