അടുത്ത മാസം മുതല്‍ മദ്യത്തിന് വില കൂടും

ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്.

liquor

മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വില്‍പന നികുതി 4 ശതമാനമാണ് വര്‍ധിക്കുന്നത്.

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്.

ഒരു കുപ്പി മദ്യത്തിന് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സര്‍ക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വര്‍ധന. 4 രൂപ മദ്യക്കമ്പനികള്‍ക്കും ഒരു രൂപ ബെവ്‌കോയ്ക്കും ലഭിക്കും.

also read: നോക്കാനെത്തിയ ആയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, കടുത്ത ശാരീരിക പീഡിനത്തിനിരയാക്കി; അന്‍പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി 53കാരി

കഴിഞ്ഞ വര്‍ഷം വര്‍ധനവ് വന്നതോടെ വിദേശ മദ്യ നിര്‍മ്മാതാക്കളില്‍ നിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉള്‍പ്പെടെ വില്‍പന വില 1170 രൂപയായി. അതില്‍ 1049 രൂപ സര്‍ക്കാരിനും 21 രൂപ ബെവ്‌കോയ്ക്കുമാണ്. മുന്‍പ് കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴും മദ്യവില വര്‍ധിച്ചിരുന്നു.

അതേസമയം, നികുതി വര്‍ധനവിനെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവര്‍ക്ക് മേല്‍ മദ്യവിലവര്‍ധന അടിച്ചേല്‍പിക്കുന്ന സമീപനം ശരിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. പൊതു വില്‍പ്പന നികുതി നാല് ശതമാനം മാത്രമാണ് വര്‍ധിപ്പിക്കുന്നത്. ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ഇതില്‍ എട്ട് ബ്രാന്‍ഡുകള്‍ക്ക് 10 രൂപയും ഒരു ബ്രാന്‍ഡിന് 20 രൂപയുമാണ് വര്‍ധിക്കുന്നത്.

Exit mobile version