വീട്ടുമുറ്റത്ത് നിന്ന വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്ത് തെരുവുനായ, എട്ട് പേര്‍ക്ക് പരിക്ക്, ഞെട്ടിക്കുന്ന സംഭവം

കണ്ണൂര്‍: തെരുവുനായ്ക്കളുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കണ്ണൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

കണ്ണൂരിലെ കണ്ണാടി പറമ്പില്‍ വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു. വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. ദിനംപ്രതി നിരവധി വാര്‍ത്തകളാണ് വരുന്നത്. തിരുവനന്തപുരത്ത് ഇന്നലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി.

also read: തെരുവുപട്ടിയെ പേടിക്കാതെ കോട്ടയത്ത് മാവേലി ഇറങ്ങി കുതിരപ്പുറത്ത്

കാട്ടക്കടയിലാണ് സംഭവം. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും നായയുടെ കടിയേറ്റു.

also read: ‘ഡോക്ടറാകാൻ വിട്ട കൊച്ച് ഒരു പട്ടിയെയും കെട്ടിപ്പിടിച്ചോണ്ട് വന്നിരിക്കുന്നു’ വിമർശനങ്ങളെ തള്ളികളഞ്ഞ് ആര്യ, യുക്രൈനിലെ സൈറ മൂന്നാറിൽ ഹാപ്പി

കുട്ടികളെ കടിച്ച ശേ ഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.. എറണാകുളം പറവൂരില്‍ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളര്ത്തുനായയുടെ കടിയേറ്റു.

Exit mobile version