ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിന് എതിരെ സൈബർ ആക്രമണം രൂക്ഷം; ആലപ്പുഴ ജില്ല കളക്ടറുടെ പേജിന് പൂട്ടിട്ടു

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ കളക്ടറായി നിയമനം നൽകിയതിന് എതിരെ പ്രതിഷേധം. സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില് കളക്ടറുടെ പേജിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.

സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിൽ നിലവിൽ കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് ആണ് ഡീആക്ടിവേറ്റ് ചെയ്തിരിക്കുന്നത്.

നിലവിലെ ആലപ്പുഴ കലക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. ഇതും ആക്രമണത്തിന് കാരണമാവുന്നുണ്ട്. രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കി നിയമിച്ചുമാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

ALSO READ- സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ അപകടം; വിദ്യാർത്ഥിനിക്ക് ദാരുണമരണം; യുവാവ് പരിക്കേറ്റ് ചികിത്സയിൽ

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കോൺഗ്രസ്, മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികൾ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.

Exit mobile version