നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിപോയത് അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം; വിദ്യാർത്ഥിനിയെയും കൊണ്ട് ചീറിപ്പാഞ്ഞ് പോലീസ് ജീപ്പ്; സമയത്തിന് എത്തിയ സന്തോഷത്തിൽ ആർച്ച

ആലപ്പുഴ: നീറ്റ് പരീക്ഷയ്ക്കായി സ്‌കൂളിലെത്തിയ ശേഷം സെന്റർ മാറിപ്പോയെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥിനിക്ക് സഹായവുമായി എത്തിയത് പോലീസ്. വിദ്യാർഥിനിയെയും കൊണ്ട് 15 മിനിറ്റിൽ പത്തുകിലോമീറ്റർ ദൂരത്തുള്ള പരീക്ഷാകേന്ദ്രത്തിലേക്ക് പോലീസ് ജീപ്പ് ചീറിപ്പായുകയായിരുന്നു.

അരമണിക്കൂറ് കൊണ്ട് വിദ്യാർത്ഥിനി അനുഭവിച്ച ടെൻഷനും സമ്മർദ്ദവും അമ്പലപ്പുഴ എസ്ഐ ടോൾസൺ പി ജോസഫും പോലീസുകാരൻ ജോജിയും അവസാനിപ്പിക്കുകയായിരുന്നു. ചെട്ടികുളങ്ങര കണ്ണമംഗലം ദേവിക വീട്ടിൽ ആർച്ച ദാസിനെയാണ് പരീക്ഷ സെന്റർ മാറിപ്പോയതോടെ പോലീസ് സഹായിച്ചത്.

ഹാൾ ടിക്കറ്റിൽ സെന്ററിനൊപ്പം നിയർ അമ്പലപ്പുഴ എന്നാണ് ഉണ്ടായിരുന്നത്. തുടർന്ന് പരീക്ഷാദിനത്തിൽ അച്ഛൻ ദാസിനും അച്ഛന്റെ സുഹൃത്ത് രതീഷിനുമൊപ്പമാണ് അമ്പലപ്പുഴ നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ആർച്ച എത്തുകയായിരുന്നു. പിന്നീട് പരീക്ഷാ ഹാളിലെത്തിയശേഷമാണ് സെന്റർ മാറിയവിവരം അറിഞ്ഞത്.

ഇതോടെ, സെന്ററിൽ വിദ്യാർഥികളെ സഹായിക്കാനുണ്ടായിരുന്ന ആശാ വർക്കർ രജിത സന്തോഷിനെ വിവരം അറിയിച്ചി. രജിത ആർച്ചയേയുംകൂട്ടി രക്ഷിതാവിനെതേടി പുറത്തേക്ക് വന്നെങ്കിലും കണ്ടില്ല. ഈ സമയമാണ് എസ്ഐ സ്ഥലത്ത് എത്തിയത്. സമയം 12. 50 നോട് അടുത്തിരുന്നു.

ALSO READ- മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്; വിജയിയെ കാത്ത് റോസിലിയും വർഗീസും; ദുരിതത്തിൽ നിന്നും കരകയറുന്നതിന്റെ ആശ്വാസം

ഒട്ടും വൈകാതെ തന്നെ പോലീസ് ജീപ്പിൽ ആർച്ചയേയും കയറ്റി പരീക്ഷ സെന്ററായ എസ്ഡിവി സ്‌കൂളിലെത്തി. യാത്രക്കിടെ ആർച്ചയുടെ അച്ഛൻ ദാസിനെ എസ്ഐ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചു. കൃത്യസമയത്ത് തന്നെ കുട്ടിയെ പരീക്ഷാ സെന്ററിൽ പോലീസ് എത്തിക്കുകയും ചെയ്തു.

അതേസമയം, ‘ആ സമയം പൊലീസ് അങ്കിൾമാർ അവിടെ എത്തിയില്ലെങ്കിൽ പരീക്ഷ എഴുതാൻ കഴിയില്ലായിരുന്നു. അരമണിക്കൂർ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു’ ആർച്ച ദാസ് പറഞ്ഞു.

Exit mobile version