സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധിപറയുന്നത് പുതുവര്‍ഷത്തിലെ പതിനൊന്നിലേക്ക് മാറ്റി

ഈ കേസില്‍ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നല്‍കിയിയത്.

കൊച്ചി: സോളാര്‍ തട്ടിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ചുവെന്ന കേസില്‍ വിധി പറയുന്നത് പുതുവര്‍ഷത്തിലെ 11 ലേക്ക് മാറ്റി. തിരുവന്തപുരം സിജെഎം കോടതിയാണ് ബിജു രാധാകൃഷ്ണന്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് മാറ്റിയത്. വ്യാജ കത്ത് കാണിച്ച് തിരുവനന്തപുരം റാസിക്ക് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

ഈ കേസില്‍ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നല്‍കിയിയത്. വ്യാജ രേഖയുണ്ടാക്കിയ കൊച്ചി തമ്മനം സ്വദേശിയായ ഫെനിയെന്ന കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. വിചാരണ സമയത്ത് പോലീസ് ഫെനിയെ മാപ്പു സാക്ഷിയാക്കിയിരുന്നു.

Exit mobile version