സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

വന്‍ വിവാദമായ സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് രണ്ടാമത്തെ നേതാവിനാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്.

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിക്കെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടെന്നാണ് വിവരം.

വന്‍ വിവാദമായ സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് രണ്ടാമത്തെ നേതാവിനാണ് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരായ ആരോപണങ്ങളും തള്ളി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

also read; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്‌നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് ആയിരങ്ങള്‍; ചിത്രത്തിന് പിന്നിലെ ലക്ഷ്യം അറിയണോ..?

പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തല്‍.

ബംഗ്ലൂരൂവില്‍ അടൂര്‍ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ ചേര്‍ത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്.

പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡന്‍ എംപിക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

ALSO READ: നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍; 17കാരന്‍ യാത്രയായത് നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി

പരാതിക്കാരിയെ കൂട്ടി എംഎല്‍എ ഹോസ്റ്റലിലെ നിളാ ബ്ലോക്കില്‍ 32-ാം മുറിയില്‍ സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നല്‍കാനായില്ലെന്നുമാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍. എപി അനില്‍കുമാര്‍, എപി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ക്കെതിരായ കേസുകളിലാണ് ഇനി റിപ്പോര്‍ട്ട് നല്‍കാനുള്ളത്.

അതേസമയം, സോളാര്‍ പീഡനകേസില്‍ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ അടൂര്‍ പ്രകാശ് എംപിയുടെ പ്രതികരണം ഇങ്ങനെ, സത്യവും നീതിയും ജയിച്ചു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Exit mobile version