വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്‌നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് ആയിരങ്ങള്‍; ചിത്രത്തിന് പിന്നിലെ ലക്ഷ്യം അറിയണോ..?

ലോകപ്രശസ്ത യു.എസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ക്യാമറയ്ക്ക് മുന്നിലാണ് രണ്ടായിരത്തിലധികം പേര്‍ നഗ്‌നരായി നിന്നത്.

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്‌നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് രണ്ടായിരത്തിലധികം പേര്‍. ഓസ്‌ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ സംഭവം അരങ്ങേറിയത്.

ലോകപ്രശസ്ത യുഎസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ക്യാമറയ്ക്ക് മുന്നിലാണ് രണ്ടായിരത്തിലധികം പേര്‍ നഗ്‌നരായി നിന്നത്. ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് എന്താണെന്ന് അറിയണോ…

also read: രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറി; ഭാരത് ജോഡോ യാത്രയിലെ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാലിന് പരിക്ക്

ഓസ്‌ട്രേലിയയില്‍ സാധാരണമായ മെലനോമ എന്ന സ്‌കിന്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷന്‍മാരുമായി 2500ഓളം പേര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യന്‍സുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

സ്‌പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇന്‍സ്റ്റലേഷന്‍. ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ 17756 പുതിയ ചര്‍മ്മ കാന്‍സര്‍ കേസുകള്‍ കണ്ടെത്തുമെന്നും 1281 ഓസ്‌ട്രേലിയക്കാര്‍ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Exit mobile version