സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, കാറില്‍ ആത്മഹത്യാക്കുറിപ്പ്

കായംകുളം: പോലീസുദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപം ഹരികൃഷ്ണന്റെ കാര്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. ഇതില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി വിവരമുണ്ട്.

also read: 32,000 പോയിട്ട് 30 കേസുകള്‍ കാണിക്കൂ ബിജെപിക്കാരാ: വെല്ലുവിളിച്ച് വിടി ബല്‍റാം

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. ഹരികൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

also read: റബര്‍ തോട്ടത്തിലെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കുഴിയില്‍ വീണു, വീട്ടമ്മയ്ക്ക് അത്ഭുതരക്ഷ

സോളാര്‍ കേസില്‍ സരിത എസ് നായരെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. ഇയാള്‍ക്കെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഉണ്ട്.

Exit mobile version