ആവർത്തിച്ചപ്പോൾ പരാതി, ഇരയായത് പതിനൊന്നും അഞ്ചും വയസുള്ള കുട്ടികൾ, കുറ്റം സമ്മതിച്ച് താരം

Sreejith ravi | Bignewslive

തൃശ്ശൂർ: നടൻ ശ്രീജിത്ത് രവി നഗ്‌നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടികളുടെ കുടുംബം രംഗത്ത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നും അതിന്റെ അടുത്ത ദിവസം ഇതേ കുറ്റം ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയതെന്ന് കുടുംബം വെളിപ്പെടുത്തി.

കൊടുങ്കാറ്റിന് പിന്നാലെ ആകാശം പച്ചയായി : അമ്പരന്ന് പ്രദേശവാസികള്‍

കാറിൽ പിന്തുടർന്ന് എത്തിയാണ് ഇയാൾ അശ്ലീലം കാണിച്ചത്. ശേഷം, ഈ വിവരം കുട്ടികൾ വീട്ടുകാരോട് പറഞ്ഞു. അടുത്ത ദിവസം സമാനമായി കാണിച്ചപ്പോൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ് രേഖപെടുത്തിയത്.

പാർക്കിന് സമീപത്ത് കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇയാൾ. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോയി. ശേഷം, കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു. എന്നാൽ, പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.

കറുത്ത കാറിലാണ് വന്നതെന്നും കുട്ടികൾ വ്യക്തമാക്കി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇതോടൊപ്പം ശ്രീജിത്ത് രവി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

പ്രാഥമികമായി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളുടെ മൊഴി തന്നെയാണ് ഏറ്റവും വലിയ തെളിവ്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

Exit mobile version