വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപുറത്തും പുതിയ മേല്‍ശാന്തി

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു.

പമ്പ: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു.

പാലക്കാട് സ്വദേശി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെയാണ് ശബരിമലയുടെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവില്‍ ബെംഗലബരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം.ചെങ്ങന്നൂര്‍ എംഎന്‍ നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.

അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു. പത്തനംതിട്ടജില്ലാ കളക്ടര്‍ പിബി നൂഹ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് കടന്നുവരാമെന്നും സുരക്ഷ ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി

Exit mobile version